Wednesday 31 August 2011

ഒരു അഖില കേരള ചെറുകഥാ മത്സരത്തിന്റെ കഥ.



     നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.തൊടുപുഴയില്ഒരു സഹൃദയ വേദി ഉണ്ടായിരുന്നു.പില്ക്കാലത്ത് നാടകങ്ങളിലൂടെ പ്രസിദ്ധനായ ടി.എം.അബ്രാഹവും ഞാനുമായിരുന്നു പ്രധാന പ്രവര്ത്തകര്‍. എന്‍‍.എന്‍‍.പിള്ളയെപ്പോലുള്ള എഴുത്തുകാരെ കൊണ്ടുവന്നു സിംപോസിയങ്ങളും മറ്റു ചര്‍ച്ചകളും നടത്താന്ഞങ്ങള്ക്ക് കഴിഞ്ഞു.സാഹിത്യത്തില്‍ താത്പര്യമുള്ള ധാരാളം പേര് ഇതിലൊക്കെ പങ്കെടുക്കുകയും ചെയ്തിരുന്നു.

Sunday 21 August 2011

ആദര്‍ശത്തിന്റെ കഴുതച്ച്ചുമടുകള്‍

          

       

ആദര്‍ശം ചിലപ്പോഴെങ്കിലും  ഒരു ഭാരമാണ്. നമ്മള്‍ തുടങ്ങിയതിനു ശേഷം ലോകം കീഴ്മേല്‍ മറിഞ്ഞിട്ടുണ്ടാകും. വിളിച്ചു തുടങ്ങിയ മുദ്രാവാക്യം കാലഹരണപ്പെട്ടിട്ടുണ്ടാവും. തുടങ്ങിയ കാലത്തെ പ്രശ്നങ്ങള്‍ പുതിയ പുതിയ വെല്ലു വിളികള്‍ക്ക് വഴി 
മാറി  കഴിഞ്ഞിരിക്കുന്നു പക്ഷെ നിവര്‍ത്തിയില്ല. പ്രസ്ഥാനത്തില്‍  നിന്നു പ്രത്യേക നേട്ടമൊന്നും പ്രതീക്ഷിക്കാത്ത ആദര്‍ശ  ശാലികളുടെ ഒരു ദുര്യോഗമാണത് അവരങ്ങിനെ കുറ്റിയടിച്ച് കെട്ടിയത് പോലെ നിന്നു പോകും.
 
                    
                    സമകാലീന കേരള ചരിത്രത്തില്‍ കെട്ടു പൊട്ടിച്ച രണ്ടു പേരെയുള്ളൂ. ഫിലിപ്പ്.എം.പ്രസാദും കെ.വേണുവും. വേണമെങ്കില്‍   സിവിക് ചന്ദ്രനേയും കൂട്ടാംമറ്റാരെയും കാണുന്നില്ല. അജിതയെക്കുറിച്ചു അവരുടെ  ഒരു പരിചയക്കാരന്‍  പറഞ്ഞ  ഒരു അഭിപ്രായം ചേര്ക്കാം. "അജിതേടത്തി പുല്പള്ളി  സംഭവത്തിന്റെ  അതെ  മാനസികാവസ്ഥയില്‍ തന്നെയാണ് ഇപ്പോഴും.ആര് പറഞ്ഞിട്ടും  കാര്യമില്ല.   മാറില്ല."  അവസ്ഥ നാം പൊതുവേ  കൊണ്ടാടാറുണ്ട്‌. ജനങ്ങള്‍ക്ക് അതാണിഷ്ടം.അവര്ചിലരെയൊക്കെ ഓരോരോ  കളത്തില്ഇരുത്തിയിട്ടുണ്ട്‌.അവിടെ നിന്നു മാറരുത്
                   

     ഇന്നലെ വരെ വിശ്വസിച്ചിരുന്ന  കാര്യങ്ങള്‍  തെറ്റാണ്  എന്ന്  ബോധ്യപ്പെട്ടാല്‍ ,താന്‍ വിളിച്ചിരുന്ന  മുദ്രാവാക്യങ്ങള്‍ കാലഹരണപ്പെട്ടു എന്ന് മനസ്സിലായാല്‍ , അത്‌ തുറന്നു പറയാന്‍ വല്ലാത്ത  ഒരു ആത്മ  ധൈര്യം വേണം. ജന്മിയുടെ തല വെട്ടുന്നതിലും, പോലീസ് സ്റ്റേഷന്‍ ബോംബു വെച്ചു തകര്‍ക്കുന്നതിലും വലിയ  ധൈര്യം തന്നെ വേണം. അതില്ലാത്തവര്കാലഹരണപ്പെട്ട ആശയങ്ങളുടെ ചങ്ങലയും പേറി സ്തുതിപാഠകരായ  ആളുകളുടെ ആരവങ്ങളില്അഭിരമിച്ച്, ബാക്കി ജീവിതം വെറുതെയങ്ങു തീര്‍ക്കും.

                 
                       നമ്മുടെ രാഷ്ട്രീയക്കാരെ തന്നെ എടുക്കാം.ഇന്ത്യന്ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശില്‍പ്പി, ജവഹര്ലാല്നെഹ്റു, നാടിനെ  വികസനത്തിന്റെ പാതയിലേക്ക് നയിക്കാന്അക്ഷീണം പ്രയഗ്നിച്ച ഒരു സ്വപ്ന ജീവിയായിരുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കണം എന്ന്  അദ്ദേഹം  ആഗ്രഹിച്ചു. വ്യാവസായികമായി വളരുന്ന ഭാരതം എന്ന സ്വപ്നം നമ്മുടെ ഗ്രാമങ്ങളില്‍ പുരോഗതിയുണ്ടാക്കില്ല എന്ന് അദ്ദേഹം കണ്ടെത്തിയപ്പോഴേക്കും  പത്ത് കൊല്ലം കടന്നു പോയി. പിന്നെ ഗ്രാമങ്ങളില്‍ ഊന്നിയുള്ള  വികസന  ശ്രമങ്ങളായി. പക്ഷെ ഗ്രാമങ്ങളില്വസന്തം  വിരിയുന്നത്  കാണാന്‍  അദ്ദേഹത്തിന്  ഭാഗ്യമുണ്ടായില്ല. സോഷ്യലിസ്റ്റ്  ആശയങ്ങളായിരുന്നു   മനസ്സ് നിറയെ.  പട്ടിണി  മാറ്റാന്‍  ഗോതമ്പ്  തന്നിരുന്ന  യു.എസ്സിനെ  പിണക്കാനും  വയ്യായിരുന്നു. അങ്ങിനെ നമ്മള്‍ MIXED ECONOMY ക്കാരായിലൈസന്‍സ് രാജ്  അദ്ദേഹത്തിന്‍റെ  സംഭാവനയാണ്.                   


       നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ എന്ന് എനിയ്ക്കറിയില്ല.റേഡിയോക്ക് ലൈസന്‍സ് വേണമായിരുന്നു. ഒരു ചാക്ക് സിമന്‍റ് കിട്ടണമെങ്കില്പെര്‍മിറ്റ്വേണമായിരുന്നു. നമ്മുടെ റോഡുകളില്അമ്പാസിഡാര്‍   കാറുകളും കുറച്ചു ഫിയറ്റ് കാറുകളുമേ   ഉണ്ടായിരുന്നുള്ളൂ.വികസന പ്രവര്ത്തനത്തിന് പൈസയില്ലാതിരുന്ന സര്‍ക്കാര്‍ നോട്ടു അടിച്ചു കൂട്ടി. അങ്ങിനെ നമ്മുടെ കറന്‍സിക്ക്  പുല്ലു വിലയായി. സ്വകാര്യ  മൂലധനം പ്രോല്‍സ്സാഹിപ്പിക്കപെട്ടില്ല.നിരുല്സാഹപ്പെടുതല്‍ ഉണ്ടായിരുന്നു താനും. ഉള്ളവന്റെ എടുത്തു ഇല്ലാത്തവന്  കൊടുക്കണം   എന്ന തത്വ ശാസ്ത്രത്തില്‍ മുതല്‍ മുടക്കാന്  കഴിവുള്ളവന്‍  പൊതു ശത്രു ആയി. നമ്മുടെ ആദായ നികുതി ഘടന കുപ്രസിദ്ധമായിരുന്നു.കൂടുതല്വരുമാനമുള്ളവന് എണ്‍പതു  ശതമാനം വരെ നികുതി കൊടുക്കേണ്ടി വന്നു.കൂടുതല്ടെലിഫോണ്‍  വിളിക്കുന്നവന് കൂടിയ നിരക്ക്  ആയിരുന്നു. സാമാന്യ നീതികള്‍ക്ക്  എതിരായ ഇത്തരം നിയമങ്ങള്‍     കൈക്കൂലിയും  കള്ളത്തരവും  കൂട്ടി.അവസാനം അരിക്കാശ്  ഇല്ലാതായ ഒരു പ്രധാന മന്ത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ സ്വര്‍ണ്ണവും കയറ്റി ലണ്ടനിലേക്ക് പറന്നു-പണയം വെയ്ക്കാന്‍. 

          ഇന്നാരും ഓര്‍ക്കാത്ത നരസിംഹറാവു നമ്മുടെ പ്രധാനമന്ത്രിയും ഇന്നെല്ലാവരും തെറി പറയുന്ന മന്‍മോഹന്‍സിംഗ് സാമ്പത്തികകാര്യ മന്ത്രിയുമായി വന്നപ്പോഴാണ് ഇവിടെ മാറ്റങ്ങള്ഉണ്ടായത്.സര്‍ക്കാര്‍ കള്ളനോട്ടു അടിക്കുന്നത് നിര്‍ത്തി. ചെലവഴിക്കാതെ സ്വകാര്യ മേഖലയില്കെട്ടി കിടന്ന കോടികള്രാജ്യ നന്മയ്ക്ക് വേണ്ടി ചിലവഴിക്കാന്തിരിച്ചു വിട്ടു. ലൈസന്സ് രാജ് നല്ല പരിധി വരെ കുറച്ചു .തുറന്ന സാമ്പത്തിക നയം രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചുഎല്ലാ മേഖലകളിലും സ്വകാര്യ നിക്ഷേപങ്ങളും വികസനവും ഉണ്ടായി.പുതിയ പുതിയ പാലങ്ങള്‍, റോഡുകള്‍,തുറമുഖങ്ങള്‍ എന്ന് വേണ്ട സ്വൊകാര്യ വിമാനത്താവളങ്ങള്  പോലുമുണ്ടായി. ലോക രാഷ്ട്രങ്ങള്‍ നമ്മെ അംഗീകരിക്കുന്ന അവസ്ഥയായി.നമ്മുടെ കയ്യിലെ  വിദേശ നാണയ ശേഖരം 330 BILLION DOLLAR ആണ്. അമേരിക്കന്‍  കടപ്പത്രങ്ങളില്‍ കൂടുതല്‍ നിക്ഷേപിച്ച പതിനഞ്ചു രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്.

          പക്ഷെ   1991നു മുന്പുള്ള മാനസികാവസ്ഥയില്ജീവിക്കുന്ന നേതാക്കള്‍ ഇന്നുമുണ്ട്.അച്ചുതാനന്ദനെ വിടാം.വയസ്സായി.സ്റോക്ക് മാര്ക്കറ്റില്‍ പണം നിക്ഷേപിക്കുന്ന സ്വന്തം പാര്‍ട്ടിയോട് ഒപ്പമെത്താന്മൂപ്പര്ക്കാവില്ല.

           പക്ഷെ നമ്മുടെ വി.എം.സുധീരന്റെ നിലപാടുകള്സഹതാപമര്‍ഹിക്കുന്നു. റോഡു വികസനത്തിന് സ്ഥലം എടുക്കുന്നതിനു എതിര്, സ്വകാര്യ മൂലധനം കൊണ്ട് നിര്മ്മിക്കുന്ന റോഡുകള്ക്കും പാലങ്ങള്ക്കും ടോള്പിരിക്കുന്നതിനെതിര്. സ്വകാര്യ മൂലധനം കൊണ്ടുവരുന്നതിന് എതിര്......അദ്ദേഹത്തിന്റെ എതിര്പ്പുകളുടെ പട്ടിക നീളുകയാണ്. കാലഹരണപ്പെട്ട ആശയങ്ങളുടെ കുങ്കുമ പൊതി ചുമക്കാന്‍ വിധിക്കപ്പെട്ടവനെപ്പോലെ അദ്ദേഹം നടന്നു നീങ്ങുന്നു.
          

                     നമുക്ക് നല്ല റോഡുകള്വേണം,ധാരാളം പുതിയ പാലങ്ങള്വേണം,തുറമുഖങ്ങളും വിമാനത്താവളങ്ങളും വേണം.മറ്റു പലതും വേണം.പക്ഷെ നമ്മുടെ ശ്രമം,നമ്മുടെ പങ്കു ഇവയ്ക്കൊന്നും പാടില്ല .എല്ലാം ഗവണ്‍മെന്‍റ് ചെയ്തുകൊള്ളണം .പക്ഷെ നികുതി  കൂട്ടാന്‍ പാടില്ല, ടോള്പിരിക്കാന്‍ പാടില്ല. അങ്ങിനെ  ചെയ്താല്‍ സമരം ചെയ്യും,സ്തംഭിപ്പിക്കും.വികസനം നടന്നില്ല എങ്കിലും സാരമില്ല.
                     
     വര്‍ഷങ്ങള്‍ക്ക് മുമ്പേചിന്താശക്തി നഷ്ടപ്പെട്ടുപോയ നേതാക്കളുടെ   ആധിക്യം  നമ്മുടെ സംസ്ഥാനത്തെ  പുറകോട്ടെ നയിക്കു

വെട്ടത്താന്‍
www,vettathan.blogspot.in
   
Related Posts Plugin for WordPress, Blogger...