ഞാനും ഭാര്യയും കൂടി അന്നമ്മച്ചേടത്തിയെ
കാണാന്‍ പോയതായിരുന്നു. നഗരത്തിലെ ഒരു വൃദ്ധ മന്ദിരത്തിലായിരുന്നു അവര്‍. കൂടെ
അനുജത്തി, ഞങ്ങള്‍ “പൊട്ടിച്ചേടത്തി” എന്നു വിളിച്ച് വന്ന ബ്രിജീത്താച്ചേടത്തിയുമുണ്ട്.
പരുപരുത്ത തുണിയുടെ നൈറ്റി ധരിച്ച വൃദ്ധകളും പരുക്കന്‍ തുണികൊണ്ടുള്ള കുപ്പായവും
കള്ളിമുണ്ടും ധരിച്ച വൃദ്ധന്മാരും അവിടവിടെ കൂടി നില്‍ക്കുകയോ എന്തെങ്കിലും ചെറു
പണികള്‍ എടുക്കുകയോ ചെയ്യുന്നുണ്ട്.